ചെന്നൈ: സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷം പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിലായി. തന്റെ മകളെ ഹേമന്ത് മർദ്ദിച്ചുവെന്ന് ചിത്രയുടെ അമ്മ ആരോപിച്ചുവെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിത്ര ആത്മഹത്യ ചെയ്താണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ഹേമന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മരണം സംഭവിച്ച ദിവസം സീരിയലിൽ അവതരിപ്പിച്ച ഒരു രംഗം ഹേമന്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ തറക്കമുണ്ടായതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുതൽ ഒരു ടെലിവിഷൻ സീരിയലിലെ ചിത്രത്തിന്റെ അടുപ്പമുള്ള രംഗങ്ങളിൽ ഹേമന്ത് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആറു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…