സത്യജിത് റേയുടെ സിനിമകള്‍ മാസ്മരികമായ അനുഭവമാണ് തനിക്ക് നല്‍കിയതെന്ന് ഓസ്‌കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.
പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ (അപുത്രയം) എന്നീ ചിത്രങ്ങള്‍ കണ്ട അനുഭവമാണ് സ്‌കോസെസി പങ്കുവെച്ചത്.
”പാശ്ചാത്യ രാജ്യത്ത് ഉള്ള ഭൂരിപക്ഷം ആളുകള്‍ക്കും അപുത്രയം നല്‍കുന്നത് കണ്ണുതുറപ്പിക്കുന്ന അനുഭവമാണ്” അദ്ദേഹം പറഞ്ഞു.
പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ (അപുത്രയം) എന്നീ തുടര്‍ചിത്രങ്ങള്‍ താന്‍ ഒറ്റയിരിപ്പിലാണ് കണ്ടുതീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
”മാന്‍ഹട്ടനിലെ ഒരു തീയറ്ററില്‍ ഇരുന്നാണ് മൂന്ന് ചിത്രങ്ങളും ഞാന്‍ കണ്ടത്. ഞാന്‍ അമ്പരന്നു പോയി. പഥേര്‍ പാഞ്ചാലിയിലെ അപുവിന്റെ കണ്ണിന്റെ ശ്രദ്ധേയമായ ക്ലോസപ്പ്, രവിശങ്കറിന്റെ സംഗീതത്തിനൊപ്പം ആ കട്ട് പ്രവര്‍ത്തിക്കുന്ന രീതി – എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമാ തിയേറ്ററില്‍ നിന്നും ലഭിക്കാവുന്ന വിലയേറിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്, ഒപ്പം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അത്യഗാധവും നീണ്ടുനില്‍ക്കുന്നതുമായ അനുഭവമാണ് എന്നില്‍ ഉണ്ടാക്കിയത്,” സ്‌കോസെസി പറഞ്ഞു.
സിനിമാചരിത്രത്തിലെ ഏറ്റവും മഹാത്തായ ഒരുപ്രവര്‍ത്തനത്തിന്റെ ആരംഭമായിരുന്നു റേയുടെ സിനിമകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
” നാം എല്ലാവരും സത്യജിത് റേയുടെ സിനിമകള്‍ കാണണം. വീണ്ടും വീണ്ടും കാണണം. ഏറ്റവും വിലപ്പെട്ട നിധികളില്‍ ഒന്നായിരിക്കും അവ,” അദ്ദേഹം പറഞ്ഞു.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…