ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക് കോടതി വിധിച്ചു. ലൈംഗിക വൈകൃതത്തിന്റെ ഭാഗമാണ് ഈ ക്രൂരതയെന്നു കോടതി നിരീക്ഷിച്ചു.
ചികിത്സയ്ക്കായി മണിക്കൂറിന് 200 യൂറോ വരെ ഇയാൾ യുവതികളിൽ നിന്ന് ഈടാക്കിയിരുന്നു.യുവതികൾ സ്വയം ഷോക്കടിച്ച് വേദനിക്കുന്നത് ഇയാൾ സ്കൈപ്പിലൂടെ കണ്ട് ആസ്വദിക്കുക പതിവായിരുന്നു. ഭാഗ്യത്തിന് ആർക്കും ജീവഹാനി ഉണ്ടായില്ല.യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
ബവേറിയിലെ വൂർസ്ബുർഗ് നഗരത്തിൽ നിന്നാണ് ഡേവിഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ ഒരു ഐടി വിദഗ്ദ്ധൻ കൂടിയാണ്.ഡേവിഡിനെ മാനസിക ആശുപത്രിയിൽ കിടത്തി ചികിത്സ നൽകണമെന്നും കോടതി വിധി ന്യായത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…
ട്രേസി, കാലിഫോർണിയ: കാലിഫോർണിയയിലെ ട്രേസിയിലുള്ള ഗുരുദ്വാരയിൽ നിന്ന് 57 വയസ്സുകാരനായ സിഖ് വംശജനെ കാണാതായ സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി…
വാഷിംഗ്ടൺ : ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ…
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ…