ജയ്പൂര്‍: സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. 10 നും 20നും ഇടയില്‍ പ്രായമായുള്ളവര്‍ക്കാണ് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ടതിനെ തുടര്‍ന്ന്‍ കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകുകയും തുടര്‍ന്ന്‍ ചികിത്സ നേടുകയും ചെയ്യേണ്ടിവന്നത്.
ജയ്പൂരിലെ സവായ് മാന്‍ സിംഗ് (SMS) മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ട ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സൂര്യരശ്മികള്‍ നോക്കിയ ഇവരുടെ കണ്ണിലെ റെറ്റിനയുടെ ഒരു ഭാഗം കരിഞ്ഞ നിലയിലാണ്.
ഇത്തരം അവസ്ഥയ്ക്ക് ചികിത്സയില്ലെന്നും ഭാഗികമായിട്ടെങ്കിലും സുഖം പ്രാപിക്കാന്‍ ആറ് ആഴ്ചയോളം നീണ്ട ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു…
ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ…