ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക് കോടതി വിധിച്ചു. ലൈംഗിക വൈകൃതത്തിന്റെ ഭാഗമാണ് ഈ ക്രൂരതയെന്നു കോടതി നിരീക്ഷിച്ചു.
ചികിത്സയ്ക്കായി മണിക്കൂറിന് 200 യൂറോ വരെ ഇയാൾ യുവതികളിൽ നിന്ന് ഈടാക്കിയിരുന്നു.യുവതികൾ സ്വയം ഷോക്കടിച്ച് വേദനിക്കുന്നത് ഇയാൾ സ്കൈപ്പിലൂടെ കണ്ട് ആസ്വദിക്കുക പതിവായിരുന്നു. ഭാഗ്യത്തിന് ആർക്കും ജീവഹാനി ഉണ്ടായില്ല.യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
ബവേറിയിലെ വൂർസ്ബുർഗ് നഗരത്തിൽ നിന്നാണ് ഡേവിഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ ഒരു ഐടി വിദഗ്ദ്ധൻ കൂടിയാണ്.ഡേവിഡിനെ മാനസിക ആശുപത്രിയിൽ കിടത്തി ചികിത്സ നൽകണമെന്നും കോടതി വിധി ന്യായത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു…
ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ…