ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഇന്നലെയാണ് സംഭവം മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും അതോടൊപ്പം അക്രമണങ്ങളും നടന്നതെന്ന് പൊലീസ് പറഞ്ഞു. ബർലിൻ, ഹാംബുർഗ്, ലൈപ്സിംഗ് എന്നീ ജർമൻ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.
മെയ്ദിന റാലിക്ക് ഇരുപത് പേർ അടങ്ങുന്ന സംഘത്തിന് പൊലീസ് പ്രകടനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി റാലിക്കാർ ദുരുപയോഗം ചെയ്തതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
ബർലിനിൽ പ്രകടനക്കാർ അക്രമണം അഴിച്ചുവിട്ടു. ജർമൻ ടിവി സംഘത്തെയും റിപ്പോർട്ടർമാരെയും പ്രകടനക്കാർ കടന്നാക്രമിച്ച് മാധ്യമ സംഘത്തെ തല്ലിചതച്ചു. ക്യാമറകൾ പിടിച്ച് വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചു. പൊലീസിന്റെ വൻ സംഘം എത്തിയാണ് അക്രമികളെ കീഴപ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ആറ് മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു.
ഹാംബൂർഗിൽ പ്രകടനക്കാർ ചുവന്ന തെരുവ് ലൈംഗീക തൊഴിലാളികൾക്കായി തുറന്ന് കൊടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. അതോടൊപ്പം തെരുവ് വേശ്യകളും കൂട്ടം കൂടി അനുഭാവം പ്രകടിപ്പിച്ചു. അക്രമികൾ തെരുവിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് തീ അണച്ചത്. ഡസൻ കണക്കിന് കാറുകൾ കത്തി അമർന്നു.
ഇതേ രീതിയിൽ കിഴക്കൻ ജർമൻ നഗരമായ ലൈപ്സിംഗിലും പ്രകടനം നടന്നതായി പൊലീസ് അറിയിച്ചു. ജർമനിയിൽ എത്രയും വേഗം കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്നുള്ള നിർദ്ദേശങ്ങൾ ഇതിനകം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു.
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ…
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…