കോപ്പൻഹേഗൻ, ഡെൻമാർക്ക്: ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പറ്റി യുഎസ് 2012 മുതൽ 2014 വരെ ഡാനിഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ചാരപ്പണി നടത്തിയതായി റിപ്പോർട്ട്.
ജർമ്മനി, സ്വീഡൻ, നോർവേ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും ചാരപ്പണി ചെയ്യാൻ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്‌എ) ഡാനിഷ് ഇന്റർനെറ്റ് കേബിളുകൾ ഉപയോഗിച്ചുവെന്ന് ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ ഡാൻമാർക്ക് റേഡിയോ (ഡിആർ) പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അന്നത്തെ വിദേശകാര്യ മന്ത്രി ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, അന്നത്തെ പ്രതിപക്ഷ നേതാവ് പിയര്‍ സ്റ്റെയ്ന്‍ബ്രക്ക് എന്നിവരെപ്പറ്റിയുള്ള വിവരങ്ങളാണ് അമേരിക്കന്‍ ഏജന്‍സികള്‍ ചോര്‍ത്തിയത് എന്നാണ് ആരോപണം.
2019 ജൂണിൽ പ്രതിരോധ വകുപ്പ് ഏറ്റെടുത്ത പ്രതിരോധ മന്ത്രി ട്രൈൻ ബ്രാംസെൻ 2020 ഓഗസ്റ്റിൽ ചാരവൃത്തിയെക്കുറിച്ച് അറിയിച്ചതായി ഡിആർ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…