ദുബായ്: എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി. ഏപ്രിൽ 13 മുതൽ ഇവിടെയുള്ള സൈക്ലിങ് ട്രാക്കുകളിലൂടെ ഇ-സ്‌കൂട്ടറുകൾ ഓടിക്കാം. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ പരീക്ഷണയോട്ടത്തിന്റെ വൻ വിജയത്തിന് ശേഷമാണ് പുതിയനീക്കമെന്ന് ആർ.ടി.എ.യും ദുബായ് പോലീസും അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജുമൈര ലേക്ക് ടവേഴ്‌സ്, ദുബായ് ഇന്റർനറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈര, സിറ്റി വോക്ക് എന്നിവിടങ്ങളിലായിരിക്കും അനുമതിയെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഇതിൽ ഖിസൈസ്, മൻഖൂൾ, കരാമ എന്നിവിടങ്ങളിലെ പ്രത്യേക പാതകളും ഉൾപ്പെടും. നിർദിഷ്ടയിടങ്ങളിൽ 2000-ത്തോളം ഇ-സ്കൂട്ടറുകൾ ഉണ്ടാകുമെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.
ദുബായിൽ ഈ മാസം അവസാനം മുതൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഇനിമുതൽ ഓടിക്കാനാകില്ല. ഇ-സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് നടപടി. അശ്രദ്ധയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായി ദുബായ് പോലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ഇ-സ്‌കൂട്ടറുകൾക്കായുള്ള ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നൽകുന്നത്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ലൈസൻസ് ലഭിക്കാതെ ഇലക്ട്രിക് സ്കൂട്ടറുകളോ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ബൈക്കുകളോ ഓടിക്കരുതെന്ന് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ആവശ്യമാണെന്നും ഉത്തരവിലുണ്ട്. ഇതിനായുള്ള ലൈസെൻസ് ആർ.ടി.എ. നൽകും. ഇ-സ്കൂട്ടറിന്റെ പരമാവധി വേഗതാ പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറുകളിൽ സഹയാത്രികരെ ഉൾപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ റിഫ്‌ളക്ടറീവ് വെസ്റ്റുകളും ഹെൽമെറ്റും ധരിക്കണം. മറ്റ് വാഹനങ്ങളിൽനിന്നും കാൽനടയാത്രക്കാരിൽ നിന്നും മതിയായ അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. 16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഓടിക്കാൻ അനുവാദമില്ല.
നിയമലംഘനം നടത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. അപകടത്തിന്റെയും നിയമ ലംഘനത്തിെന്റ തോതനുസരിച്ച് ഒരുമാസം വരെയുള്ള വാഹനത്തിന്റെ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയാണ് ശിക്ഷ. 18 വയസ്സ് തികയാത്ത വ്യക്തിയാണെങ്കിൽ രക്ഷാകർത്താവിനെതിരേയും നടപടി സ്വീകരിക്കും.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…