ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ അമീർ സിറാജ് എന്ന യുവാവായിരുന്നു.
ആറുമാസം മുമ്പാണ് അമീറിനെ കാണാതായതെന്ന് സോപോറിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “സോപ്പൂരിലെ അഡിപ്പോറയിലെ അമ്മാവന്റെ വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാൻ പോയ ശേഷം അമീർ മടങ്ങി വന്നിട്ടില്ല. ജയ്ഷെ-മുഹമ്മദിനൊപ്പം ചേർന്നതായി അവർ പിന്നീട് കണ്ടെത്തി. അമീറിന് മുൻകാല തീവ്രവാദ ബന്ധം ഇല്ലെങ്കിലും, അമീര്‍ താമസിച്ചിരുന്ന പ്രദേശത്തെ പലരും തീവ്രവാദ വിഭാഗങ്ങളിൽ ചേർന്നിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു.
തീവ്രവാദികൾ ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് സൈന്യം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് കീഴടങ്ങാൻ അവസരം നൽകി. എന്നാൽ ഇവർ അവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…