ഛണ്ഡീഗഡ്: വിവിധയിടങ്ങളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത് സൂക്ഷിച്ച 30,000 ലിറ്റർ മദ്യം കാണാതായി. ഹരിയാനയിലെ ഫരീദാബാദ് നഗരത്തിലെ സ്‌റ്റേഷനുകളിൽ നിന്നുമാണ് 30,000 ലിറ്റർ മദ്യം കാണാതായത്. പിടിച്ചെടുത്ത മദ്യം 30 സ്റ്റേഷനുകളിലെ സ്റ്റോർ റൂമുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. സംഭവം വിവാദമായതോടെ മദ്യം എലി കുടിച്ചെന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്.
മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 825 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്. സാധാരണ കേസ് നടപടികൾക്കും കോടതി ഉത്തരവിനും ശേഷം പിടിച്ചെടുത്ത മദ്യം നശിപ്പിച്ച് കളയുകയാണ് ചെയ്യുക. എന്നാൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തൊണ്ടിമുതൽ കാണാതായതാണ് വിവാദമായത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…