ചെന്നൈ: ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീതിയുടെ ഞെട്ടലിലാണ് ഇങ്ങിവിടെ ചെന്നൈ മഹാനഗരവും. ചെന്നൈയിൽ 700 ടൺ അമോണിയം നൈട്രേറ്റ് ആണ് സംഭരിച്ചിരിക്കുന്നത്. ഇത് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധികൃതർ.
കഴിഞ്ഞദിവസമാണ് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ രാസവസ്തു പൊട്ടിത്തെറിച്ച് ഗുരുതര സ്ഫോടനമുണ്ടായത്. 135 പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയും ഭീതിയിലായിരിക്കുന്നത്.
2015ൽ ആയിരുന്നു അനധികൃതമായി ഇറക്കുമതി ചെയ്ത 1.80 കോടി രൂപ വിലവരുന്ന രാസവസ്തു പിടികൂടിയത്.
സ്ഫോടകവസ്തു ആയ ഇത് ചെന്നൈ ആസ്ഥാനമുള്ള ആൾ ഇറക്കുമതി ചെയ്തത് വളമാണെന്ന് പറഞ്ഞായിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു.
ദക്ഷിണ കൊറിയയിൽ നിന്നായിരുന്നു ഇത് ഇറക്കുമതി ചെയ്തത്. അതേസമയം, നിലവിൽ സുരക്ഷിതമായാണ് വസ്തു സൂക്ഷിച്ചിരിക്കുന്നതെന്നും ഇ-ലേലത്തിലൂടെ അത് ഒഴിവാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടിയായ പട്ടാളി മക്കൾ കക്ഷിയും രാസവസ്തുക്കൾ എത്രയും പെട്ടെന്ന് സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയതോതിൽ രാസവസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാക്കുമെന്ന ചില മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ചരക്കുകൾ സുരക്ഷിതമാണെന്നും അപകടമൊന്നും ഇല്ലെന്നുമായിരുന്നു കസ്റ്റംസിന്റെ മറുപടി.
ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന…
ഫെബ്രുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ…
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ ,…
അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം…