ഷിംല: ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിക്കടുത്ത മഞ്ഞിടിച്ചലിൽ 384 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാത്രിയിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ബിആർഒ ക്യാമ്പിൽ കുടുങ്ങിയ 150 ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് (ജിആർഇഎഫ്) ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
ഇപ്പോഴും മഞ്ഞുവീഴ്ചയിൽ കുടുങ്ങിക്കിടക്കുന്നവരോ അല്ലെങ്കിൽ ജോലിസ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരോ തിരയുന്നതിനായി രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയും മഞ്ഞും അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഒന്നിലധികം മണ്ണിടിച്ചിൽ കാരണം നാലോ അഞ്ചോ സ്ഥലങ്ങളിൽ റോഡ് പ്രവേശനം നിർത്തിവച്ചു. ഇന്നലെ രാത്രി മുതൽ റോഡിലേയ്ക്ക് വീണ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…