മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി. മധ്യപ്രദേശിലേക്ക് റെയില്‍ വേ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടയിലായിരുന്നു ട്രെയിന്‍ ഇടിച്ചത്.
അതേസമയം അതിഥി തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ട ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചിരുന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രപേര്‍ സംഘത്തിലുണ്ടായിരുന്നെന്നതിനെ സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മരിച്ചവരില്‍ കുട്ടികളുമുണ്ട്.
45 കിലോമീറ്റര്‍ നടന്ന ശേഷം വിശ്രമിക്കാനായാണ് ഇവര്‍ട്രാക്കില്‍ കിടന്നുറങ്ങിയത്. ഔറംഗബാദിനും ജല്‍നയ്ക്കും ഇടയില്‍ കര്‍മാദ് എന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.
ട്രെയിന്‍ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ചരക്ക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…