ന്യൂദൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമ ഭാരതി എന്നിവർക്കെതിരായ വിചാരണ ഈ വർഷം ആഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ലക്നൗ സ്പെഷ്യൽ സി.ബി.ഐ കോടതിയോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മെയ് ആറിന് ലഭിച്ച കത്ത് പരിഗണിച്ച് കേസിന്റെ വിചാരണയ്ക്ക് ആഗസ്ത് 31 വരെ സമയം തരുന്നുവെന്നായിരുന്നു ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, സൂര്യകാന്ത്യ മിശ്ര എന്നിവർ പറഞ്ഞത്. വിചാരണ നടപടികൾക്ക് വീഡിയോ കോൺഫറൻസിങ്ങ് ഉൾപ്പെടെ സ്പെഷ്യൽ ജഡ്ജ് എസ്.കെ യാദവിന് എല്ലാ സ്വാതന്ത്ര്യവും നൽകിയ കോടതി ആഗ്സത് 31ന് അപ്പുറപ്പത്തേക്ക് നടപടികൾ നീങ്ങാൻ പാടില്ലെന്നും നിർദേശിച്ചു.
അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവർക്ക് പുറമെ ബി.ജെ.പി എം.പി വിനയ് കത്തിയാർ, സാദ്വി റിതംബര തുടങ്ങിയവർക്കെതിരെയും ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്.
⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…
എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ…
ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി…
ഡബ്ലിൻ: അയർലണ്ടിൽ കുടുംബ പുനഃസംഗമ (Family Reunification) അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് താമസ സൗകര്യവുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പ്രധാനമാകുന്നു. വിദേശത്ത്…
New Family Reunification Policy Raises Serious Questions for Migrants Living in Shared Accommodation By GNN…
വിദേശ പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം OCI (Overseas Citizen of India) രേഖകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക്…