ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം. 500 കോടിക്കുള്ളില്‍ വരുന്ന ആയുധ സമാഗ്രികള്‍ വാങ്ങാനാണ് അനുമതി.
കര, വ്യോമ, നാവിക സേനകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ പ്രതിരോധ സേനയ്ക്ക് സൈനിക വകുപ്പുമായി കൂടിയാലോചിച്ച് യുദ്ധ സന്നാഹത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നതോ കുറവുള്ളതോ ആയ ആയുധങ്ങള്‍ വാങ്ങാം. മൂന്ന് സേനകളും ഇതിനകം തന്നെ ആവശ്യമായ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെ സൈനിക മേധാവിമാരുമായി നടത്തിയ അവലോകനയോഗത്തിന് ശേഷം ചൈനയുമായുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സായുധ സേനയ്ക്ക് ഏതെങ്കിലും ചൈനീസ് പ്രകോപനങ്ങള്‍ക്ക് പ്രതികരണം നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യോഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം.എം നരവാനെ, നേവി ചീഫ് കരംബിര്‍ സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ദഭൗരിയ എന്നിവര്‍ പങ്കെടുത്തു.
റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…
പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…
ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ…
തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…