Categories: India

സംഘപരിവാര്‍ പ്രതിഷേധം; കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി. കര്‍ണാടകയിലെ ദേവനഹള്ളിയിലെ നാലേക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്തിരുന്ന കുരിശുകളും പ്രതിമയുമാണ് പൊളിച്ചുനീക്കിയത്. 

ആരാധനാലയങ്ങളിലെ പുരോഹിതര്‍ പ്രദേശവാസികളെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി.  മതപരിവർത്തന൦ ആരോപിച്ച് ബജ്‌റംഗ്ദളും ഹിന്ദു രക്ഷാ വേദിക് പ്രവർത്തകരുമാന് പരാതി നല്‍കിയത്.  

ഫെബ്രുവരി 23ന് സര്‍ക്കാര്‍ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ആരോപിച്ച് ആരാധന സമയത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തള്ളി സഭാ അധികൃതര്‍ രംഗത്തെത്തി.

40 വര്‍ഷങ്ങളായി ആരാധന നടക്കുന്ന ഈ നാലേക്കര്‍ സ്ഥലം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സര്‍ക്കാര്‍ പാതി നല്‍കിയതാണെന്നാണ് സഭയുടെ വിശദീകരണം. പുറത്ത് നിന്നുള്ള സ്വകാര്യ വ്യക്തികളുടെ സമ്മര്‍ദ്ദമാന് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സഭ പറയുന്നത്. 

പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തിൽ വിശദീകരണം നൽകാൻ ദേവനഹളളി തഹസിൽദാർ തയ്യാറായില്ല. 

ക്രിസ്തുപ്രതിമയുടെ പേരിൽ സംഘപരിവാർ പ്രതിഷേധം കർണാടകത്തിൽ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു. ഡി കെ ശിവകുമാറിന്‍റെ മണ്ഡലത്തിൽ കൂറ്റന്‍ പ്രതിമ നിർമിക്കുന്നതിലായിരുന്നു എതിർപ്പ്. കനകപുരയിലെ ക്രിസ്തുപ്രതിമ നിർമ്മാണത്തിലും പ്രതിഷേധവുമായി‌ ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

യേശുക്രിസ്തുവിന്‍റെ 114 അടി ഉയരമുള്ള ഒറ്റക്കൽ പ്രതിമ കർണാടകയിൽ രാമനഗരയിലെ കനക്പുരയിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്. 

ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്(വിഎച്ച്പി), ഹിന്ദു ജാഗരണ വേദികെ(എച്ച്ജെവി) എന്നിവരായിരുന്നു അന്നും പ്രതിഷേധത്തിന് മുന്നില്‍. 

13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയില്‍ ഉയരുക. 

Newsdesk

Recent Posts

HSE നിയമന മരവിപ്പിക്കൽ: നേഴ്‌സ്, മിഡ്‌വൈഫ് ഉൾപ്പെടെ ഫ്രണ്ട്ലൈൻ ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി

എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…

19 hours ago

ബബിൽ ഖാൻ മലയാളത്തിൽ ബാബു ജനാർദ്ദനൻ സംവിധായകൻ

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…

19 hours ago

DMA അയർലണ്ട് പൂരം 2026 മെയ് 16ന്

സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…

20 hours ago

കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് മേയ് 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ

അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…

21 hours ago

വിശ്വാസത്തിന്റെ ആഘോഷമായി അയർലണ്ട് നാഷണൽ ബൈബിൾ കലോത്സവം

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…

21 hours ago

€250 മില്യൺ അധികച്ചെലവ്: HSE റിക്രൂട്ട്‌മെന്റുകളും ഓവർടൈമും താൽക്കാലികമായി നിർത്തുന്നു

ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…

24 hours ago