പറ്റ്‌ന: സി.പി.ഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. സത്യനാരായണ്‍ സിങ് ആണ് മരണപ്പെട്ടത്. പറ്റ്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. 77 വയസായിരുന്നു.
സി.പി.ഐയുടെ ബീഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു.
ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സി.പി.ഐ. സി.പി.ഐ.എം സി.പി.ഐ.എം.എല്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 21 ന് ബി.ജെ.പി നേതാവും നിയസഭാ കൗണ്‍സില്‍ അംഗവുമായ സുനില്‍ കുമാര്‍ സിങ്ങും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 13 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇദ്ദേഹത്തെ.
മെറ്റ് ഐറാൻ രാജ്യവ്യാപകമായി സ്റ്റാറ്റസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെ രാത്രി താപനില കുത്തനെ കുറയും, മഞ്ഞുമൂടിയ കാലാവസ്ഥ അപകടകരമായ…
റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു.…
നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്.കുടുംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ…
Oireachtas ന്റെ ഇരുസഭകളിലും അപകീർത്തി (ഭേദഗതി) ബിൽ പാസാക്കുന്നതായി നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി Jim O’Callahan പ്രഖ്യാപിച്ചു. പുതുതായി…
പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…