ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ചും ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പൊലീസിനോട് ഹൈക്കോടതി.
ഇരകളുടെ പുനരധിവാസത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയ കോടതി ഫെബ്രുവരി 26 ലെ ഉത്തരവിന് അനുസൃതമായി പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചാണ് ആരാഞ്ഞത്. ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയത്.
രാജ്യ തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ കലാപമുണ്ടായതായുള്ള തരത്തില്‍ ഞായറാഴ്ച വൈകുന്നേരം ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതായും ദല്‍ഹി സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ രാഹുല്‍ മെഹ്റ കോടതിയെ അറിയിച്ചു.
ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ മുന്‍ കൈ എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്രമത്തിന് ഇരകളായതിനെ തുടര്‍ന്ന് സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് ആംബുലന്‍സുകള്‍ സുരക്ഷിതമായി നല്‍കാനും ഇവരെ പുനരധിവസിപ്പിക്കാനും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ അക്രമത്തില്‍ 46 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…
ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…