ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്.
ഇന്ന് വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ നാലര ലക്ഷത്തിലധികം കത്തുകളാണ് ഇ.ഐ.എയില്‍ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 11ലേക്ക് തീയതി നീട്ടുകയായിരുന്നു.
അതേസമയം ഇപ്പോഴും വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലുമാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടി വിജ്ഞാപനം ഇറക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ല.
അതേസമയം കേരളം വിജ്ഞാപനത്തില്‍ ഇന്ന് വിയോജിപ്പ് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അവസാന ദിവസം വരെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ എടുത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ EU കസ്റ്റംസ് നിയമങ്ങൾ പ്രകാരം, ടെമു, ഷെയിൻ, അലിഎക്സ്പ്രസ്സ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നും…
ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയിൽ നൂറുകണക്കിന് ആളുകൾ നൃത്തം ചെയ്യുന്നതിന്റെ വൈറൽ വീഡിയോ ഓൺലൈനിൽ കടുത്ത ആഗോള…
കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ്…
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' എന്ന ചിത്രം ഈ ജൂലൈ 24 ന്…
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു…
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡ് ഉൾപ്പെടെ നിരവധി ആശുപത്രികളിലെ ഐടി സംവിധാനങ്ങൾ ഇന്ന് മണിക്കൂറുകളോളം തകരാറിലായി. തങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തെ ബാധിച്ച…