ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ മാ ശാരദ ക്ലിനിക്കിലാണ് സംഭവം നടന്നത്.
എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യാജ ഡോക്ടറായ രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭാര്യയും കുഞ്ഞും മരിച്ചതിനെ തുടർന്ന് ഭര്‍ത്താവ് രാജാറാം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലിനിക്കിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
രാജേഷ് സാഹ്നി എന്നയാളിന്റെയാണ് ക്ലിനിക്. ലൈസെൻസ് ഇല്ലാതെയായിരുന്നു ഇതുവരെ ഇയാൾ ക്ലിനിക് നടത്തികൊണ്ടിരുന്നത്. ഓപ്പറേഷൻ ചെയ്യാൻ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ഇവിടെ റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…