തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ബിനാമി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി കെ ശശികല ഇപ്പോൾ ജയിലില്‍ കഴിയുകയാണ്. ജയയുടെ സഹായി ശശികല, ഇലവരാസി, സുധാകരൻ എന്നിവരുടെ പേരിൽ സിരുതാവൂരിലും കോഡനാട്ടിലും സ്ഥിതിചെയ്യുന്ന സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഐ-ടി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗം പ്രോപ്പർട്ടിക്ക് പുറത്ത് നോട്ടീസ് ഒട്ടിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. ശശികലയും പളനി സാമിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കാരണം ഇതിന് പിന്നില്‍ പളനി സാമിയാണ് എന്ന് ഒരുപക്ഷം ആരോപിക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് തമിഴ് നാട്ടില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കുക.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…