Categories: IndiaTop News

അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ പാംഗോ൦ഗ്    തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍  സന്നാഹം ശക്തമാക്കുന്നുവെന്ന് തെളിയിക്കുന്ന  ദൃശ്യങ്ങള്‍ പുറത്ത് വന്നു.  കൂടാതെ,  ‘ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായാണ്’ ചൈനീസ് സേന  നിലയുറപ്പിച്ചിരിയ്ക്കുന്നത് എന്നാണ്  ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.

ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപമാണ്  ചൈന വീണ്ടും സൈനികരെ വിന്യസിച്ചിരിയ്ക്കുന്നത്.  ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘത്തെ വിന്യസിക്കുന്നതായി കുറച്ചുനാളുകളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ബറ്റാലിയന്‍, ഏകദേശം 1000 സൈനികര്‍ ഉള്‍പ്പെടുന്ന  സേനയെയാണ് PLA ലിപുലേഖ് ചുരത്തില്‍  വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. 

അതേസമയം, ചൈനീസ് സേനയ്ക്ക് ഒത്തവണ്ണം ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കം ഉന്നയിച്ച നേപ്പാളിന്‍റെ  നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുള്‍പ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യന്‍ സൈന്യം തയാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശൈത്യകാലത്തും സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. ഈ സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്നതിനാല്‍ സൈനികരെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളാണ് ഇന്ത്യന്‍ സൈന്യം കൈകൊള്ളുന്നത്. ഹിമാലയന്‍ അതിര്‍ത്തിലേക്ക് 35,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. അതിശൈത്യത്തേയും പ്രതികൂല കാലാവസ്ഥയേയും നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും കൂടുതലായി ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുകയും ചെയ്തതോടെ, അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഏറി.  അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ സൈനിക കമാണ്ടര്‍മാര്‍   നടത്താനിരുന്ന  ചര്‍ച്ചയും മാറ്റിയിട്ടുണ്ട്. ജൂലൈ 30 നായിരുന്നു സൈനിക കമാണ്ടര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടക്കേണ്ടിയിരുന്നത്. 

Newsdesk

Recent Posts

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം-3യ്ക്ക് പുതിയ പോസ്റ്റർ

വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…

2 hours ago

ഇന്ന് പ്രണയദിനം.. എല്ലാ പ്രിയ വായനക്കാർക്കും വാലൻ്റൈൻസ് ഡേ ആശംസകൾ

എല്ലാ പ്രിയ വായനക്കാർക്കും GNN 24X7ൻ്റെ വാലൻ്റൈൻസ് ഡേ ആശംസകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണെങ്കിലും, സ്നേഹം പങ്കുവെക്കുക…

3 hours ago

ഡാളസ് കൗബോയ്‌സിന് തിരിച്ചുവരാൻ കഠിനാധ്വാനം വേണം: ട്രോയ് ഐക്മാൻ

ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…

15 hours ago

വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി

വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും  പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…

15 hours ago

നാല് കുരുന്നുകൾക്ക് പുതുജീവനേകി ആലിൻ ഷെറിൻ എബ്രഹാം; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…

17 hours ago

ഒക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി

ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…

18 hours ago