കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസ്ഥായ സ്ഥാപനങ്ങളും ജോലിക്കാരെ വിട്ടീലിരുന്ന് തൊഴിലെടുക്കാന്‍ അനുവദിക്കുമ്പോഴും ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ഐ.ടി സര്‍വ്വീസ് മാനേജ്‌മെന്റ് കമ്പനിയായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ജോലിക്കാരെ വീട്ടിലിരുത്തി പണിയെടുപ്പിക്കാന്‍ കഴിയാവുന്ന ടെക്‌നോളജിയോ സംവിധാനങ്ങളോ ഇല്ലെന്നാണ്.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് ഐ.ടി തൊഴിലാളികളെ വീഡിയോ കോണ്‍ഫറന്‍സിംഗ്, മറ്റ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയുടെ സഹായത്തോടെ വീട്ടിലിരുത്തി തൊഴിലെടുപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അത് സാധ്യമല്ല.
ഭൂരിപക്ഷം കമ്പനികളിലും ചെറുകിട സ്ഥാപനങ്ങളിലും പഴയ ഡെസ്‌ക് ടോപ്പുകള്‍, വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍, വേഗത കുറഞ്ഞ യു.പി.എസ് ബാക്ക്അപ് എന്നിവയാണുള്ളത്. മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗൂഗിള്‍, ഹാംഗ്ഔട്ട്, സൂം, സിസ്‌കോ വെബ്എക്‌സ്, ഗോടുമീറ്റിംഗ്, മൈക്രോസോഫ്റ്റ് ടീംസ്, ഗ്രൂപ്പ് ചാറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ വരുന്ന വലിയ ചെലവാണ് കമ്പനികളെ തടയുന്ന മറ്റൊരു ഘടകം. ഭൂരിപക്ഷം പേര്‍ക്കും ലാപ്‌ടോപുകളില്ല. ഓഫീസ് ഇന്റര്‍നെറ്റിനുള്ള വേഗത വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനില്ല. വീടുകളില്‍ എത്ര പേര്‍ക്ക് വൈ-ഫൈ കണക്ഷനുണ്ടെന്നതും പ്രധാന ചോദ്യമാണ്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…