ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ചുമാർ – ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്. പിടിയിലാകുമ്പോൾ സൈനികന്റെ കൈവശം സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതിർത്തിയിലെ സംഘർഷത്തിനിടയിൽ ഇരു സൈന്യങ്ങളും 50,000 സൈനികരെ വീതം വിന്യസിച്ചിരിന്നു.
കാണാതായ സൈനികൻ എവിടെയാണെന്ന് പിഎൽഎയിൽ നിന്ന് അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലും പരിശോധനയും കഴിഞ്ഞു രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ ചൈനീസ് സൈനികനെ മോചിപ്പിച്ചത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…