ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ ജനക്കൂട്ടം. ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി സംസ്‌ക്കരിച്ച മൃതദേഹവുമായി ബന്ധുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി.
ദോഡ ജില്ലയിലെ 72 കാരന്റെ മൃതദേഹമാണ് സംസ്‌ക്കരിക്കാന്‍ അനുവദിക്കാതിരുന്നത്. ജമ്മു റീജിയണില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലമത്തെ ആളാണ് ഇദ്ദേഹം.
” റവന്യൂ ഉദ്യോഗസ്ഥരോടും മെഡിക്കല്‍ സംഘത്തോടും ഒപ്പമാണ് സംസ്‌ക്കരിക്കാനുള്ള ഏര്‍പ്പാട് ചെയ്തത്. ദൊമാനയിലെ ശ്മശാനത്തില്‍ ചിതയൊരുക്കുകയും ചെയ്തു.
എന്നാല്‍ സംഘടിച്ചെത്തിയ വലിയൊരു ജനക്കൂട്ടം അന്ത്യകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തി,” മരിച്ചയാളുടെ മകന്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തിയത്. ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ആംബുലന്‍സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…