ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ ജനക്കൂട്ടം. ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി സംസ്‌ക്കരിച്ച മൃതദേഹവുമായി ബന്ധുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി.
ദോഡ ജില്ലയിലെ 72 കാരന്റെ മൃതദേഹമാണ് സംസ്‌ക്കരിക്കാന്‍ അനുവദിക്കാതിരുന്നത്. ജമ്മു റീജിയണില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലമത്തെ ആളാണ് ഇദ്ദേഹം.
” റവന്യൂ ഉദ്യോഗസ്ഥരോടും മെഡിക്കല്‍ സംഘത്തോടും ഒപ്പമാണ് സംസ്‌ക്കരിക്കാനുള്ള ഏര്‍പ്പാട് ചെയ്തത്. ദൊമാനയിലെ ശ്മശാനത്തില്‍ ചിതയൊരുക്കുകയും ചെയ്തു.
എന്നാല്‍ സംഘടിച്ചെത്തിയ വലിയൊരു ജനക്കൂട്ടം അന്ത്യകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തി,” മരിച്ചയാളുടെ മകന്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തിയത്. ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ആംബുലന്‍സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…