ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍
കശ്മീര്‍ താഴ്‌വരയില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പുല്‍വാമ മോഡല്‍ ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത് എന്നാണ് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയത്.
സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനാണ് ലെഷ്ക്കര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.
പാക്കിസ്ഥാന്‍ സ്വദേശിയായ റെഹ്മാന്‍ ഭായി എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ആക്രമണത്തിന് തീവ്രവാദികളെ ആംബുലന്‍സ് ഉപയോഗിച്ച് സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്താന്‍,സോപോര്‍,ഹന്ദ്വാര എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
സൈനിക വാഹനങ്ങള്‍ കടന്ന് പോകുന്ന സമയത്ത് കര്‍ശന സുരക്ഷയോരുക്കണം എന്ന് സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാരാമുള്ളയില്‍ നിന്നും ഒരു മാരുതി ആള്‍ട്ടോ കാര്‍ ആരോ കടത്തികൊണ്ട് പോയെന്ന്‍ റിപ്പോര്‍ട്ടുണ്ട്,ഈ കാര്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള സാധ്യതയും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെ സൈന്യം കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്,തീവ്ര വാദ സംഘടനകളുടെ കമാന്‍ഡര്‍ മാര്‍ അടക്കമുള്ളവരെ സൈന്യം വകവരുത്തിയിരുന്നു, ഇതിന് പക വീട്ടുന്നതിനായാണ് തീവ്രവാദ സംഘടനകള്‍ താഴ്വരയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നത്.
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…
ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക്…
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ…