ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി തര്‍ക്കം നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി.
ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയിരുന്നു,വിദേശ കാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ചൈനീസ് വിദേശകാര്യ മന്ത്രാലയ
ഡയറക്ട്ടറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
ചൈന നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധമായതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുന്നതിന് സാധ്യതതെളിഞ്ഞിരിക്കുകയാണ്.
നേരത്തെ ഇന്ത്യ ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അമേരിക്കയുമായി സംസാരിച്ചു എന്ന് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഇന്ത്യ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
സൈനിക തല ചര്‍ച്ചയില്‍ പോലും ചൈനയുടെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കേണ്ട കാര്യമില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. സൈനിക സാനിധ്യം കുറയ്ക്കുന്നതിന് ചൈന തയ്യാറായാല്‍ മാത്രമേ സൈനിക തല ചര്‍ച്ച വിജയം കാണൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
ഇ സാഹചര്യത്തിലാണ് നയതന്ത്രതല ചര്‍ച്ച എന്ന നിലപാടിലേക്ക് ചൈനയും എത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ നയതന്ത്ര നീക്കങ്ങളും ചൈനയുടെ നിലപാട് മയപ്പെടുന്നതിന് കാരണമാണ്.
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…
റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…
ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…
ഡബ്ലിനിലെ ഫിംഗ്‌ലാസിലെ മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് പ്രദേശം. ഒരു മണിക്കൂറിനുള്ളിൽ 9.6…
ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച…