ന്യൂഡൽഹി: കോറോണ വൈറസ് ബാധ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. കോറോണ ബാധ രാജ്യമൊട്ടാകെ പടർന്ന് പന്തലിക്കുകയാണ്.
നിർദ്ദേശം അനുസരിച്ച് അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് വേണ്ടി മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കണമെന്നാണ്. ഇത് സംബന്ധിച്ച് പേഴ്സണൽ മന്ത്രാലയമാണ് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നല്കിയിരിക്കുന്നത്.
എല്ലാ വിഭാഗങ്ങളിലേയും അവശ്യ സേവനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി ഇവരെ മാത്രം ഈ കാലയളവിൽ ജോലിയ്ക്ക് നിയോഗിക്കാനാണ് നിർദ്ദേശം.
എന്നാൽ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ നിർദ്ദേശങ്ങൾ ബാധ്യമല്ല.
ബാങ്ക് അടക്കം ധനകാര്യ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാരെയും അവശ്യ മേഖലയിൽ മാത്രമാക്കി ചുരുക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
കൂടാതെ വീട്ടിലിരുന്നു ജോലി ചെയുന്ന ജീവനക്കാർ ഏതുസമയത്തും ആവശ്യമെങ്കിൽ ഓഫീസിലെത്താൻ ബാധ്യസ്ഥരാണെന്നും നിർദ്ദേശത്തിലുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…