ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത്തിൽ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
മാത്രമല്ല ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവർക്കും, പരിക്കേറ്റവർക്കും പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ് വീണത് പെട്ടിമുടിയിലെ ലയങ്ങൾക്ക് മുകളിലേക്കാണ്. ഇവിടെ 36 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 80 ഓളം പേർ മണ്ണിനടിയിൽ പ്പെട്ടിരുന്നു. ഇതിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരുടെ ഒരു വിവരവും ഇല്ല. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ് വീണത് പെട്ടിമുടിയിലെ ലയങ്ങൾക്ക് മുകളിലേക്കാണ്. ഇവിടെ 36 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 80 ഓളം പേർ മണ്ണിനടിയിൽ പ്പെട്ടിരുന്നു. ഇതിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരുടെ ഒരു വിവരവും ഇല്ല. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…