മാധ്യമ വ്യവസായമടക്കമുള്ള സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ശമ്പളം കൊടുക്കുന്നതില്‍ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പും കാപട്യവുമാണെന്ന് പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍.
മാതൃകാ തൊഴുലുടമയായ സര്‍ക്കാര്‍ സ്വന്തം ജീവനക്കാരുടെ ശമ്പളം പിടിക്കുകയും മുടക്കുകയും ചെയ്യുമ്പാള്‍ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ച മാധ്യമവ്യവസായം അടക്കമുള്ള സ്വകാര്യ മേഖലയോട് വേതനം പഴയത് പോലെ തന്നെ കൊടുക്കണമെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണെന്ന് പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ചാനല്‍ഉടമകളുടെ സംഘടനയായ നാഷ്ണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും കോടതിയില്‍ ചുണ്ടിക്കാട്ടി. രാജ്യത്തെ പത്ര, വാര്‍ത്താ ചാനലുകള്‍ മാധ്യമപ്രവര്‍ത്തകരെ വന്‍തോതില്‍ പിരിച്ച് വിടാനും കുലി കുറക്കാനും പോകുന്നതിനാല്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ജര്‍ണ്ണലിസ്റ്റ് യുനിയന്‍, ബ്രഹ്ത് മുബൈ ജര്‍ണ്ണലിസ്റ്റ് യൂനിയന്‍ മുതലായ സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ലഭിച്ച നോട്ടീസിനുള്ള മറുപടിയിലാണ് മൊത്തം സ്വകാര്യ മേഖലയുടെ വക്കാലത്തുമായി മാധ്യമ മുതലാളിമാരുടെ സംഘടനകള്‍ രംഗത്ത് വന്നത്. പരസ്യക്കുലിനത്തില്‍ സര്‍ക്കാര്‍ തരാനുള്ള ശതകോടികള്‍ തന്ന ശേഷം മതി സര്‍ക്കാരിന്റെ ന്യായം പറച്ചില്‍ എന്ന് മാധ്യമ മുതലാളിമാര്‍ ഓര്‍മ്മിപ്പിച്ചു.
1800 കോടിയോളം രൂപ സര്‍ക്കാര്‍ പരസ്യം കൊടുത്ത വകയില്‍ കിട്ടാനുണ്ട്. ഇതില്‍ 900 കോടിയോളം രൂപ പത്രങ്ങള്‍ക്ക് മാത്രമാണ്. മാസങ്ങളായി കുടിശ്ശിഖ ആയി കിടക്കുന്ന ഈ പണം തരുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. കോവിഡ് വ്യാപിച്ചതോടെ പരസ്യം വന്‍തോതില്‍ കുറക്കുകയും ചെയ്തു- ഐ.എന്‍.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. പണം ലാഭിക്കാന്‍ സര്‍ക്കാര്‍ പരസ്യം കൊടുക്കരുന്നത് നിറത്തണമെന്നാണ് ചില പാര്‍ട്ടികള്‍ പറയുന്നത്- കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം നിര്‍ത്തലാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ച് മാധ്യമ മുതലാളിമാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രലോഭിപ്പിച്ചു. കാപട്യവും വിവേചനപരവുമാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്ന് ഐ.എന്‍.എസ് ആരോപിച്ചു.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അമിതാധികാരപ്രയോഗവും 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ പേരില്‍ അതില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുന്നതുമാണെന്ന് അവര്‍ വാദിച്ചു.
ലോക് ഡൗണ്‍ മുലിം തങ്ങളുടെ വ്യവസായം തകര്‍ന്ന അവസ്ഥയിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് നാഷനല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ മറുപടിയില്‍ പറഞ്ഞു. മാധ്യമവ്യവസായത്തിലെ തൊഴിലാളികളുടെ കാര്യത്തില്‍ മാത്രം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരിന്റെ സമീപനം ഈ വ്യവസായത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണമാവുമെന്ന് ഐ.എന്‍.എസ് പറഞ്ഞു.
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…