ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 5 പേരുടെ പരിശോധന ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാന്‍ കത്ത് നല്‍കിയിരുന്നു. യു.പിയില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പരിശോധനാ ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണ്. പരിശോധനാ സംവിധാനങ്ങള്‍ വളരെ മോശമാണ്. പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ, പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം, ഉത്തർ പ്രദേശിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 674 ആയി വർദ്ധിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…