ന്യൂദൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക് ഡൗൺ നീക്കാൻ ദൽഹി സർക്കാർ എല്ലാ വിധത്തിലും സജ്ജമാണെന്നും നിയന്ത്രണങ്ങൾ പാലിച്ച് കൊറോണ വെെറസുമായി ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
4122 കൊവിഡ് കേസുകളാണ് ദൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 1256 പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു. 64 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഘട്ടങ്ങളായാണ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുക എന്ന സൂചനയാണ് കെജ്‌രിവാള്‍ നൽകിയത്.
”കേന്ദ്ര സർക്കാർ ഹോട്ട് സ്പോട്ടുകളും രോഗവ്യാപന സാധ്യതയുമുള്ള എല്ലാ പ്രദേശങ്ങളും സീൽ ചെയ്യണം. ബാക്കിയുള്ളവയെ ഗ്രീൻ സോണായി പ്രഖ്യാപിക്കാം. കടകൾ ഒറ്റ ഇരട്ട അക്ക ക്രമപ്രകാരം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ലോക്ക് ഡൗൺ നീക്കിയാൽ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടായാലും അത് നേരിടാൻ സർക്കാർ തയ്യാറാണ്”. കെജ്‌രിവാള്‍ പ്രതികരിച്ചു.
പൊതുഗതാഗത സംവിധാനങ്ങൾ അടഞ്ഞു തന്നെ കിടക്കുമെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം അദ്ദേഹം കൂട്ടിച്ചേർത്തു. 50 പേരെ വെച്ചുള്ള വിവാഹങ്ങൾക്ക് അനുമതി നൽകും. ദൽഹിയെ മൊത്തമായി റെഡ് സോണിലാക്കുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ വലിയ തോതിൽ വർദ്ധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാരണം സർക്കാരിന് വരുമാനമൊന്നുമില്ലെന്നും ഇത്തരത്തിൽ മുന്നോട്ട് പോയാൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ…
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…