കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താനായി നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാമതെത്തി. ആദ്യത്തെ ഏഴു സ്ഥാനങ്ങളിലും ഐഐറ്റികളാണ് സ്ഥാപനം പിടിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ബനാറാസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു.
2016 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പട്ടിക തയാറാക്കി തുടങ്ങിയത്. പഠന രീതികിള്‍, ഗവേഷണം, പ്രൊഫഷണലിസം, ലേണിംഗ് ആന്റ് റിസോഴ്‌സസ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. ആദ്യ പത്തു സ്ഥാപനങ്ങള്‍ ഇവയാണ്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്ഥാപനം പട്ടികയില്‍ ഒന്നാമതെത്തുന്നത്. സാങ്കേതിക വൈദഗ്ധ്യമാണ് ഐഐറ്റി മദ്രാസിന്റെ പ്രധാന പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ എന്‍-95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റംസ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയ്ക്കായി വികസിപ്പിച്ചെടുക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.
പഠനത്തിലും ഗവേഷണത്തിലുമുള്ള മികവാണ് സ്ഥാപനത്തെ മുന്‍നിരയിലെത്തിച്ചത്. മാസ്‌കുകള്‍ റീ സൈക്ക്ള്‍ ചെയ്യുന്നതുള്‍പ്പടെ നിരവധി പുതു രീതികള്‍ അവതരിപ്പിക്കുന്നതിലും ഈ സ്ഥാപനം മുന്നില്‍ നിന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികവിനാല്‍ പ്രശസ്തമാണ് രാജ്യ തലസ്ഥാനത്തെ ഈ സ്ഥാപനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഇന്‍കുബേഷനിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം വികസിപ്പിച്ച മള്‍ട്ടിലേയേര്‍ഡ് മാസ്‌ക് ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹട്ടി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…
ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക്…
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ…