ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് രജിസ്ട്രിയോട് വിശദീകരണം തേടിയത്.
മല്യയുടെ പുനഃപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട രേഖകകളും അവ കൈകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെ പേരുകളും കൈമാറണമെന്ന് രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം ആണ് വിജയ് മല്യയ്‌ക്കെതിരെ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി അലക്ഷ്യം ബോധ്യപ്പെട്ട സുപ്രീം കോടതി 2017 ജൂലൈ 10 ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ വിജയ് മല്യയോട് നിര്‍ദേശിച്ചിരുന്നു.
2017 മെയ് ഒമ്പതിനായിരുന്നു സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പടുവിച്ചത്. മെയ് ഒമ്പതിലെ ഉത്തരവ് ചോദ്യം ചെയ്ത് വിജയ് മല്യ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്തില്ല.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…