ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് രജിസ്ട്രിയോട് വിശദീകരണം തേടിയത്.
മല്യയുടെ പുനഃപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട രേഖകകളും അവ കൈകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെ പേരുകളും കൈമാറണമെന്ന് രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം ആണ് വിജയ് മല്യയ്‌ക്കെതിരെ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി അലക്ഷ്യം ബോധ്യപ്പെട്ട സുപ്രീം കോടതി 2017 ജൂലൈ 10 ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ വിജയ് മല്യയോട് നിര്‍ദേശിച്ചിരുന്നു.
2017 മെയ് ഒമ്പതിനായിരുന്നു സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പടുവിച്ചത്. മെയ് ഒമ്പതിലെ ഉത്തരവ് ചോദ്യം ചെയ്ത് വിജയ് മല്യ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്തില്ല.
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ അടുത്ത മാസം വർധിപ്പിക്കുന്നതിന് മുമ്പ് മോർട്ട്ഗേജ് ഹോൾഡർമാരോട് അവരുടെ പലിശ നിരക്കുകൾ അടിയന്തിരമായി…
മെയ് മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മെയ്…
മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും…
ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ…
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ…
വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ 'ഇന്ററാക്ടീവ് ആക്ടിംഗ്…