International

പാകിസ്താന്‍ വിസ വിതരണത്തിനിടയിലെ തിക്കിലും തിരക്കിലും 11 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ അനുവദിക്കുന്നുണ്ടെന്നറിഞ്ഞാണ് ആളുകള്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് 11 സ്ത്രീകള്‍ മരണപ്പെട്ടത്

Afghan men wait to collect tokens needed to apply for the Pakistan visa, in Jalalabad, Afghanistan October 21, 2020. REUTERS/Parwiz

ജലാലാബാദിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പാകിസ്താന്‍ കോണ്‍സുലേറ്റ് പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ വിതരണം ചെയ്യുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. അതോടെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കഴിഞ്ഞ ഏഴുമാസക്കാലമായി കോവിഡ് കാരണം അഫ്ഗാനിസ്ഥാനില്‍ നിന്നും ട്രാവല്‍ വിസ അനുവദിച്ചിട്ടുണ്ടായിരുന്നില്ല.

ആളുകള്‍ കൂടുതല്‍ കോണ്‍സുലേറ്റില്‍ ഇടിച്ചുകയറി പ്രശ്‌നമുണ്ടാവരുത് എന്നു കരുതിയാണ് പാകിസ്താന്‍ കോണ്‍സുലേറ്റ് അടുത്ത ഒരു ചെറിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് വിസാ വിതരണം മാറ്റിയത്. പക്ഷേ, അപ്രതീക്ഷിതമായി പതിനായിരക്കണക്കിന് അപേക്ഷകരാണ് തടിച്ചു കൂടിയത്. വിസ വിതരണത്തിനുള്ള പേപ്പറുകള്‍ ക്ലിയര്‍ ചെയ്യുന്നതിനാണ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അപേക്ഷകരോട് എത്താന്‍ ആവശ്യപ്പെട്ടത്.

Afghan women wait to receive tokens needed to apply for the Pakistan visa, after some people were killed in a stampede in Jalalabad, Afghanistan October 21, 2020. REUTERS/Parwiz

വളരെ പരിതാപകരമായ കാര്യമാണ് സംഭവിച്ചത്. രാവിലെ ഗേറ്റുകള്‍ തുറക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് നല്‍കി പേപ്പറുകളില്‍ ഉള്‍പ്പെടുത്താനാണ് ആളുകള്‍ ധൃതി കാണിച്ചത്. അപക്ഷേകരില്‍ ഒരാളായ അഹാദ് വെളിപ്പെടുത്തി. സ്ത്രീകളായിരുന്നു ഭൂരിഭാഗവും. അതില്‍ ഗര്‍ഭണികളും പ്രായമുള്ളവരും എല്ലാം ഉണ്ടായിരുന്നു. പ്രായമായ സ്ത്രീകള്‍ ചിലര്‍ നിലത്തു വീണുപോയെങ്കിലും എഴുന്നേല്‍ക്കുവാന്‍ സാധ്യമാവാതെ ബുദ്ധിമുട്ടി. തിരക്കില്‍ ചില സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പോയെന്നും മറ്റൊരു ഗര്‍ഭണിയായ സ്ത്രീ തിരക്കില്‍പ്പെട്ടപ്പോള്‍ അവര്‍ക്ക് തിരക്കിലെ പ്രഷര്‍കാരണം അറിയാതെ പ്രസവിച്ചുപോയെന്നും അവരുടെ കുഞ്ഞും തല്‍ക്ഷണം മരിച്ചുപോയെന്നും ചില അപേക്ഷകര്‍ വെളിപ്പെടുത്തി.

മെഡിക്കല്‍ വിസയ്ക്ക് അപേക്കിക്കുവാനും ബന്ധുക്കളെ കാണുവാനുമായി നംഗര്‍ഹാറില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നുമായി അതിരാവിലെ മുതല്‍ നിരവധി ആളുകള്‍ കൂട്ടംകൂട്ടമായി എത്തിയിരുന്നു. ഉടനെ അഫ്ഗാനിസ്ഥാന്‍ പോലീസ് നിയന്ത്രിക്കുവാന്‍ എത്തിചേര്‍ന്നെങ്കിലും സമയം കൂടുന്തോറും ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അതോടെ പോലീസിന് നിയന്ത്രിക്കുവാനായില്ല. സംഭവത്തില്‍ ഇംറാന്‍ഖാന്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

17 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

18 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

20 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago