ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം നവീകരിച്ചതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം ക്ഷേത്രം നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് തീവ്ര ഇസ്ലാമിക പാർട്ടിയിലെ 26 പേരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തുൻഖ്‌വയിലെ കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനെ പുതുക്കിപ്പണിയുന്നതിനുള്ള ജോലികൾ നടക്കുന്ന സമയത്തു പ്രതിഷേധവുമായി എത്തിയ അക്രമികൾ ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പാക്കിസ്ഥാന്റെ ഫെഡറൽ പാർലമെന്ററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ക്ഷേത്രത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ചു. പാക്കിസ്ഥാനെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഗ്രൂപ്പുകൾ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടി, ഇത്തരം സംഭവങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും മാൽഹി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…