ലാഹോര്‍: പാകിസ്താനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം. ലാഹോറിലെ ഒരു മോട്ടോര്‍വേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണായി.
ഉടന്‍ തന്നെ സഹായാത്തിനായി ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസെത്തുന്നതിന് മുന്നേ സംഭവ സ്ഥലത്തെത്തിയ അക്രമികള്‍ യുവതിയേയും രണ്ട് കുട്ടികളേയും വിന്‍ഡോ തകര്‍ത്ത് പുറത്തേക്ക് വലിച്ചിടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വെച്ച് ഇവര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുത്തു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്ന സമീപനം ആളുകള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. യുവതി രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്താന്‍ സമൂഹത്തില്‍ ആരും തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ഇത്രയും വൈകി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യുവതി സുരക്ഷിതമായ ഒരു ഹൈവേയിലൂടെ യാത്ര ചെയ്യണമായിരുന്നെന്നും ആവശ്യമായ ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ഫ്രാന്‍സില്‍ താമസിക്കുന്ന യുവതി പാകിസ്താനി സമൂഹം അത്തരത്തില്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിച്ചതാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…
കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…
ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി.…
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…