ലാഹോര്‍: പാകിസ്താനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം. ലാഹോറിലെ ഒരു മോട്ടോര്‍വേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണായി.
ഉടന്‍ തന്നെ സഹായാത്തിനായി ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസെത്തുന്നതിന് മുന്നേ സംഭവ സ്ഥലത്തെത്തിയ അക്രമികള്‍ യുവതിയേയും രണ്ട് കുട്ടികളേയും വിന്‍ഡോ തകര്‍ത്ത് പുറത്തേക്ക് വലിച്ചിടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വെച്ച് ഇവര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുത്തു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്ന സമീപനം ആളുകള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. യുവതി രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്താന്‍ സമൂഹത്തില്‍ ആരും തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ഇത്രയും വൈകി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യുവതി സുരക്ഷിതമായ ഒരു ഹൈവേയിലൂടെ യാത്ര ചെയ്യണമായിരുന്നെന്നും ആവശ്യമായ ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ഫ്രാന്‍സില്‍ താമസിക്കുന്ന യുവതി പാകിസ്താനി സമൂഹം അത്തരത്തില്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിച്ചതാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…