തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇസ്രഈല്‍ സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുമായി ഇടപഴകിയ ഈ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ നെതന്യാഹുവും കൊവിഡ് പരിശോധനയക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും കൊവിഡ് പരിശോധനയക്ക് വിധേയമാകണമെന്നുമാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ നെതന്യാഹുവിന്റെ നിരീക്ഷണം സംബന്ധിച്ചോ, തുടര്‍ന്നുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തീരുമാനങ്ങളെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്റ് ചര്‍ച്ചയിലുള്‍പ്പെടെ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു. ഇസ്രഈലില്‍ നിലവില്‍ കൊവിഡ് ബാധിച്ച് 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇസ്രഈലില്‍ പലയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 15 ന് നെതന്യാഹു കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…