സാന്റിയാഗോ: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് മാസ്ക് ധരിക്കാതെ കാഴ്ചക്കാരനോടൊപ്പം ബീച്ചിൽ സെൽഫി എടുക്കാൻ പോസ് ചെയ്തതിന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെരയ്ക്ക് വെള്ളിയാഴ്ച 3,500 ഡോളർ (രണ്ടര ലക്ഷം രൂപ) പിഴ ചുമത്തി. എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നതിന് ചിലിക്ക് കർശന നിയമങ്ങളുണ്ട്, ഈ സാഹചര്യത്തിൽ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ അറിയിച്ചു.
ഡിസംബർ ആദ്യം സോഷ്യൽ മീഡിയയിൽ സെൽഫി വൈറലായതിനു തൊട്ടുപിന്നാലെ പിനേര ക്ഷമ ചോദിച്ചെങ്കിലും പിഴ ഒഴിവാക്കിയില്ല. ചിലിയിലെ കടൽത്തീര പട്ടണമായ കാച്ചാഗുവയിലെ തന്റെ വീടിനടുത്തുള്ള കടൽത്തീരത്ത് തനിച്ച് നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ സമീപിച്ചതാണെന്ന് പ്രസിഡന്റ് വിശദീകരിച്ചിരുന്നു.
സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിലിയിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 581,135 കേസുകളാണ്. 16,051 പേരാണ് ചിലിയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…