തുര്‍ക്കി: പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു.
നിയമവിരുദ്ധ കുടിയേറ്റക്കാരായ 19 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെ രക്ഷിക്കാനായെന്ന് തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കിയിലെ ഇസ്മിറിലെ ഏഗന്‍ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്.
മതപീഡനങ്ങളും യുദ്ധവും മൂലം സ്വന്തം രാജ്യത്ത് നിന്നും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന മിക്കവരും തുര്‍ക്കി വഴിയാണ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. നിയമപ്രകാരമുള്ള കുടിയേറ്റം ഏറെ വിഷമം പിടിച്ചതായതിനാല്‍ പലരും മറ്റു മാര്‍ഗങ്ങളിലൂടെയാണ് കുടിയേറ്റത്തിന് ശ്രമിക്കാറുള്ളത്.
കടല്‍മാര്‍ഗവും മറ്റുമുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും വലിയ അപകടങ്ങളില്‍ അവസാനിക്കാറുണ്ട്. 2018ല്‍ മാത്രം 2,68,000 അനധികൃത കുടിയേറ്റക്കാരെയാണ് തുര്‍ക്കിയില്‍ പിടിച്ചുവെച്ചത്.
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…
കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…