കാഠ്മണ്ഡു: ഇന്ത്യയുടെ മര്‍മ്മ പ്രധാനമായ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ രഷ്ട്രീയ ഭൂപടത്തില്‍ വരുത്തിയ മാറ്റത്തിന് പിന്നാലെ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി.
സര്‍ക്കാറിനെ അട്ടിമറിച്ച് തന്നെ പുറത്താക്കാനുള്ള ശ്രമം അണിയറയില്‍ ശക്തമാണെന്ന് ഒലി ആരോപിച്ചു.
” എന്നെ അധികാരത്തില്‍ നിന്നും പുറന്താള്ളാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ ആ ശ്രമമൊന്നും നടക്കാന്‍ പോകുന്നില്ല,” ഒലി പറഞ്ഞു.
രാജിവെക്കാന്‍ തന്നോട്ട് ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത്തരത്തിലുള്ള നീക്കം നടക്കുന്നതായുള്ള വിവരം കിട്ടിയിട്ടുണ്ടെന്ന് ഒലി പറഞ്ഞു.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന അന്തരിച്ച മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്‍മദിനത്തില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഒലി.
എംബസികളിലും ഹോട്ടലുകളിലുമായി പല നീക്കങ്ങളും നടക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ഒലി പറഞ്ഞു. തന്നെ പുറത്താക്കാനുള്ള കളികളില്‍ ചില നേപ്പാളി നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത വളരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വിട്ടുനിന്ന ഒലിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാര്‍ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…