സ്വീഡന്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള്‍ 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില്‍ ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
കുടിയേറ്റ വിഭാഗങ്ങള്‍ താമസിക്കുന്ന റോസന്‍ഗാര്‍ഡില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ നേതാവായ രാസ്മസ് പലുഡാന്‍ റാലിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന് പൊലീസ് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.
ഇതിനു പിന്നാലെ രൂപപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍മോ സിറ്റിയില്‍ എത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.
സ്വീഡനില്‍ കുടിയേറ്റം അനുവദിക്കരുതെന്ന് പറയുന്ന റൈറ്റ് ഡാനിഷ് ആന്റി ഇമ്മിഗ്രേഷന്‍ പാര്‍ട്ടി നേതാവാണ് പലുഡാന്‍. ഇയാളെ 2 വര്‍ഷത്തേക്ക് ഡെന്‍മാര്‍ക്കിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സ്വീഡന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.
വിലക്കിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിദ്വേഷപരമായ പ്രസ്താവന പലുഡാന്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. തന്നെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയെന്നും എന്നാല്‍ പീഡകരെയും കൊലപാതകികളെയും എല്ലാക്കാലത്തും സ്വീകരിക്കുകയാണ് എന്നുമായിരുന്നു പലുഡാന്‍ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷവും പലുഡാന്‍ ഖുറാന്‍ കത്തിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന് മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് പലുഡാന്‍. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വീഡന്‍ പൊലീസ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…