ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍ സേന തീരുമാനിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമോ എന്നത് സംബദ്ധിച്ച് തീരുമാനമെടുക്കുക.
ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്ന നിയമം ദക്ഷിണകൊറിയയില്‍ ഉണ്ട്. എന്നാല്‍ സര്‍വ്വീസ് കാലത്തിനിടയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമം ഇല്ല. അതിനാല്‍ തന്നെ ഈ ഉദോഗസ്ഥനെ പിരിച്ചു വിടുക എളുപ്പമല്ല.
കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസിലിരിക്കെ സേനാ ഉദ്യോഗസ്ഥന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…