ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍ സേന തീരുമാനിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമോ എന്നത് സംബദ്ധിച്ച് തീരുമാനമെടുക്കുക.
ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്ന നിയമം ദക്ഷിണകൊറിയയില്‍ ഉണ്ട്. എന്നാല്‍ സര്‍വ്വീസ് കാലത്തിനിടയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമം ഇല്ല. അതിനാല്‍ തന്നെ ഈ ഉദോഗസ്ഥനെ പിരിച്ചു വിടുക എളുപ്പമല്ല.
കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസിലിരിക്കെ സേനാ ഉദ്യോഗസ്ഥന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…
ട്രേസി, കാലിഫോർണിയ: കാലിഫോർണിയയിലെ ട്രേസിയിലുള്ള ഗുരുദ്വാരയിൽ നിന്ന് 57 വയസ്സുകാരനായ സിഖ് വംശജനെ കാണാതായ സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി…
വാഷിംഗ്ടൺ : ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ…
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ…