ബീജിങ്: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാൻസിന് 45297 കോടി രൂപയുടെ(600 കോടി ഡോളർ) നഷ്ടമുണ്ടാകുമെന്നാണ് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, പ്രതിരോധം, സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര ഐടി മന്ത്രാലയം ഞായറാഴ്ച നിരോധിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബൈറ്റ്ഡാൻസ് കമ്പനി 7000 കോടിയിലധികം രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നുവെന്നും ഇപ്പോഴത്തെ നിരോധനം കാരണം ബൈറ്റ്‌ഡാൻസിന്റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തേണ്ടിവരുകയും ചെയ്യും. ഇതുകാരണം 45,297 കോടി രൂപ വരെ നഷ്ടമുണ്ടാക്കുമെന്നും ബൈറ്റ്ഡാൻസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ബൈറ്റ്ഡാൻസിന് കീഴിലുള്ള ഒരു ഹ്രസ്വ വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്, ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഹെലോ. നിരോധന പട്ടികയിലുള്ള വിഗോ വീഡിയോ എന്ന മറ്റൊരു ആപ്ലിക്കേഷനും ബൈറ്റ് ഡാൻസിന്‍റെ ഉടസ്ഥതയിലുള്ളതാണ്.
മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടുവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ടിക് ടോക്ക് 112 ദശലക്ഷം ഡൗൺലോഡാണുള്ളത്. ഇതിൽ 20 ശതമാനം ഇന്ത്യയിൽനിന്നാണ്. അതായത് അമേരിക്കയിലെ ഡൗൺലോഡിന്‍റെ നേരെ ഇരട്ടിവരുമിത്.
59 ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത് തടയാൻ ഇന്ത്യൻ സർക്കാർ പ്രാദേശിക ടെലികോം ഓപ്പറേറ്റർമാരോട് നിർദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതിനകം ഡൌൺലോഡുചെയ്‌ത അപ്ലിക്കേഷനുകളിലേക്ക് ഉപയോക്താക്കൾ പ്രവേശിക്കുന്നത് തടയാൻ ടെലികോം ഓപ്പറേറ്റർമാർ മാർഗ്ഗങ്ങൾ കണ്ടെത്തണം. ടിക് ടോക്കും ഹെലോയും ഇപ്പോൾ ഇന്ത്യൻ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ലഭ്യമല്ല, ഇതിനകം ഡൌൺലോഡ് ചെയ്ത ടിക് ടോക്ക് ആപ്ലിക്കേഷനുകളിൽ നിലവിൽ ഒരു ഉള്ളടക്കവും കാണിക്കുന്നില്ല.
ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായി ആപ്ലിക്കേഷൻ പ്രാദേശിക നിയമങ്ങൾ അനുസരിക്കുമെന്നും പ്രസ്താവനയിൽ ടിക് ടോക്ക് പറഞ്ഞു.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായാണ് ബൈറ്റ്ഡാൻസ് ഇന്ത്യയെ ഏറെക്കാലമായി കാണുന്നത്. 7000 കോടിയിലധികം രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുമെന്ന് 2019 ഏപ്രിലിൽ കമ്പനി അറിയിച്ചിരുന്നു. അതേ വർഷം ജൂലൈയിൽ കമ്പനി ഇന്ത്യയിൽ ഒരു ഡാറ്റാ സെന്റർ നിർമ്മിക്കാനുള്ള പദ്ധതികളും അവതരിപ്പിച്ചിരുന്നു.
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ രണ്ടായിരത്തിലധികം പേർക്ക് ജോലി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടെന്ന് ഗ്ലോബൽ ടൈംസ് പറയുന്നു.
മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും…
ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ…
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ…
വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ 'ഇന്ററാക്ടീവ് ആക്ടിംഗ്…
അയർലണ്ടിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി രണ്ടാം മാസവും ഉയർന്നു.യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) അടുത്ത മാസം വായ്പാ നിരക്കുകൾ 0.25…
ഡൽഹി: കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ…