റിയോ ഡി ജനീറോ: 27 കാരിയായ സ്ത്രീ പങ്കാളിയുടെ സഹായത്തോടെ ഒൻപത് വയസുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്പിയയിൽ അമ്മയും കാമുകിയും ചേർന്നാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയായ റോസാന ഓറി ഡിസിൽ കാൻഡിഡോയ്ക്ക് 65 വർഷം തടവും അവരുടെ കാമുകി കാസില പ്രിസ്‌കില സാന്റിയാഗോ ഡമാസ്‌കെനോ പെസോവയ്ക്ക് 64 വർഷം തടവും ശിക്ഷ വിധിച്ചു.
കഴിഞ്ഞ മെയ് 31 രാത്രിയാണ് സംഭവം നടന്നത്. കുട്ടി ഉറങ്ങിക്കിടക്കുന്നതിനി അമ്മയും കാമുകിയും ചേർന്ന് 11 തവണ നെഞ്ചിൽ കുത്തി, പിന്നീട് രണ്ടുപേരും ചേർന്ന് കുട്ടിയുടെ തൊലി മുഴുവൻ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുകയും ചെയ്തു. കൂടാതെ ബാക്കി വന്ന ശരീര അവശിഷ്ടങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.
സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് കണ്ട യുവാക്കൾ അവർ പോയശേഷം പെട്ടി തുറന്നതോടെയാണ് കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. ഇവർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു.
നവംബര്‍ 25ന് കേസിൽ വിചാരണ പൂർത്തിയായി. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരത കാണിക്കാൻ യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുത്തിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു.
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…