ചൈനയുമായി 2025ൽ യുദ്ധമുണ്ടാകുമെന്നും അതിനായി തീവ്രപരിശീലനം നടത്തണമെന്നും യുഎസ് എയർഫോഴ്സ് ജനറൽ സേനാംഗങ്ങൾക്കു നൽകിയ നിർദേശം പുറത്ത്. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ മേധാവി ജനറൽ മൈക് മിനിഹന്റെ കത്താണു മാധ്യമങ്ങളിലൂടെ പുറത്തായത്.താൻ സംഘർഷം 2025ൽ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുമെന്നാണു മിനിഹൻ പറയുന്നത്. അതേസമയം ഇതു ചൈനയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടല്ലെന്ന് യുഎസ് പ്രതിരോധഉദ്യോഗസ്ഥൻ പറഞ്ഞു. പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
“എന്റെ നിഗമനം തെറ്റാകട്ടെ, എന്റെ മനസ്സു പറയുന്നതു 2025ൽ യുദ്ധം നടക്കുമെന്നാണ്’ എന്നാണു മിനിഹന്റെ വാക്കുകൾ. താനിൽ 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് ഷി ചിൻപിങ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകും. 2022ൽ ഷി യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദർശിക്കാനിരിക്കെയാണിത്.
കഴിഞ്ഞ 2 വർഷമായി ചൈനയുടെ യുദ്ധവിമാനങ്ങൾ തയ്വാൻ തീരത്തു തമ്പടിച്ചിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിനോടുള്ള എതിർപ്പിൽ ഓഗസ്റ്റിൽ ചൈന സൈനിക അഭ്യാസം നടത്തുകയും ചെയ്തു. ചൈന തയ്വാനെ ആക്രമിച്ചാൽ യുഎസ് സൈന്യത്തോട് ഇടപെടാൻ നിർദേശിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പല തവണ യുഎസ് സൈനിക മേധാവികൾ ചൈന തയ്യാനെതിരെ സൈനിക നടപടി നടത്താൻ പോകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് സേനയുടെ തലപ്പത്തുള്ളവരുടെ വിലയിരുത്തലാണ് മിനിഹന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണു സൂചന.
യുഎസിന്റെ ഇന്ത്യ പസിഫിക് കമാൻഡിന്റെ ഉപമേധാവി എന്ന നിലയിൽ ചൈനയുമായി ഏതെങ്കിലും സംഘർഷമുണ്ടായാൽ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണ് മൈക് മിനിഹൻ.അതിനാൽ നിലവിൽ ഈ വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ – പസിഫിക് കമാൻഡിന്റെ മുൻ ഉപദേഷ്ടാവ് എറിക് സെയേഴ്സ് വിലയിരുത്തുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…