ബീജിങ്ങ്: ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയും ഷിയോമിങ്ങാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രിട്ടന്‍ ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഹോങ് കോങ്ങില്‍ ചൈന വിവാദസുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവരും പാസ്‌പോര്‍ട്ടിന് യോഗ്യരുമായ 30 ലക്ഷം പേര്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചൈനയെ പ്രകോപിതരാക്കിയത്. ഓസ്‌ട്രേലിയ, കാനഡ,യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഹോങ്ക് കോങ്ങ് വിഷയത്തില്‍ സ്വീകരിച്ച അതേ നയസമീപനം ചൈനയോട് സ്വീകരിക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഹോങ് കോങ്ങിനുമേല്‍ നിയന്ത്രണമുറപ്പാക്കുന്ന വിവാദ സുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ യു.എസ് പ്രതിനിധി സഭ ചൈനയ്‌ക്കെതിരെ പുതിയ ഉപരോധ നിയമം പാസാക്കിയിരുന്നു. 1997ല്‍ ചൈനയ്ക്ക് കൈമാറുന്നതുവരെ ബ്രിട്ടന്റെ അധീനതയിലായിരുന്നു ഹോങ് കോങ്. 50 വര്‍ഷത്തേക്ക് നഗരത്തിന്റെ നീതി ന്യായ നിയമനിര്‍മ്മാണ സ്വയംഭരണാധികാരം ചൈന സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു കൈമാറ്റം.
അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…
ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…
റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…
സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…