ക്വലാലമ്പൂർ: വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് നൂറുകണക്കിന് ഇന്ത്യക്കാരടക്കമുള്ളവർ മലേഷ്യയിൽ അറസ്റ്റിലായി. ആകെ 1457 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.
എമിഗ്രേഷൻ വകുപ്പും പൊലീസും സംയുക്തമായാണ് നടപടിക്ക് നേതൃത്വം നൽകിയത്. ഇവരെ ജയിലുകളിലേക്ക് മാറ്റി. അതേസമയം, അറസ്റ്റിലായവരിൽ കോവിഡ് മൂലം വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മലേഷ്യയിൽ കുടുങ്ങിപ്പോയവരെ വിട്ടയച്ചുവെന്ന് വിവരമുണ്ട്.
ക്വലാലമ്പൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താമസസ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. രാത്രിയോടെയാണ് ആളുകളെ ജയിലിലേക്ക് മാറ്റിയത്.
നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരം നടപടി. ഇവർക്കെല്ലാം ആഴ്ചകളായി ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടെ സർക്കാർ നൽകിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് റെയ്ഡും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മലേഷ്യയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടിയെന്ന് മലേഷ്യൻ മാധ്യമങ്ങൾ പറയുന്നു. റെഡ് സോണായി തിരിച്ച മേഖലകളിൽ നിന്നാണ് കുടിയേറ്റ തൊഴിലാളികളെയടക്കം അധികൃതർ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ പിതാവ് തോട്ടകര വരീത് പൗലോസ്…