ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്.
മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത് നടപ്പാക്കാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അൽ അഖ്സ ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് യു.എൻ ആശങ്ക അറിയിച്ചു. 24 മണിക്കൂറിനിടെ റഫയിൽ 115 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പൊള്ളലേറ്റും വെടിയുണ്ടകളേറ്റും എത്തുന്ന സിവിലിയൻമാരുടെ എണ്ണം കൂടിവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7 മുതൽ ഗസ്സയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ 36,586 പേർ കൊല്ലപ്പെടുകയും 83,074 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…