അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 62 റണ്‍സെടുത്ത റൂട്ട് 1600 റണ്‍സ് പിന്നിട്ടു. ഇതോടെ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ റൂട്ട് ഇന്ത്യയുടെ മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറേയും സുനില്‍ ഗാവസ്‌കറേയും പിന്നിലാക്കി.
2008-ന് ശേഷം ഇത്രയും സ്‌കോര്‍ നേടുന്ന ആദ്യ താരവുമാണ് റൂട്ട്. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ പാകിസ്താന്റെ മുഹമ്മദ് യൂസുഫ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2016-ല്‍ 1788 റണ്‍സാണ് പാക് താരം നേടിയത്. 11 ടെസ്റ്റില്‍ നിന്ന് 99.33 ബാറ്റിങ് ശരാശരിയോടെയാണ് ഈ നേട്ടം. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 1976-ല്‍ 11 ടെസ്റ്റില്‍ നിന്ന് റിച്ചാര്‍ഡ്‌സ് നേടിയത് 1710 റണ്‍സാണ്. ബാറ്റിങ് ശരാശരി 90.00. 2008-ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രേയാം സ്മിത്ത് 1600-ന് മുകളില്‍ റണ്‍സ് നേടി മൂന്നാം സ്ഥാനം നേടി. അന്ന് 1656 റണ്‍സാണ് താരം അടിച്ചെടുത്തത്. നിലവില്‍ 1606 റണ്‍സ് അക്കൗണ്ടിലുള്ള റൂട്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ പട്ടികയില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ് സച്ചിനും ഗാവസ്‌കറും. 2010-ല്‍ സച്ചിന്‍ ടെസ്റ്റില്‍ നിന്ന് 1562 റണ്‍സ് അടിച്ചെടുത്തു. 1979-ല്‍ 1555 റണ്‍സ് ഗാവസ്‌കര്‍ നേടിയത്.
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…